We are doing a site revamp. Sorry for the inconvenience.
കര്‍ത്താവേ നിന് രൂപം എനിക്കെല്ലായ്പോഴും സന്തോഷമേസ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോര്‍-രൂപം വേറെ
1
അരക്കാശിനും മുതലില്ലാതെ-തല ചായ്പാനും സ്ഥലമില്ലാതെ
മുപ്പത്തിമൂന്നരക്കൊല്ലം പാര്‍ത്തലത്തില്‍-പാര്‍ത്തല്ലോ നീ
2
ജന്മസ്ഥലം വഴിയമ്പലം ശയ്യാഗൃഹം പുല്‍ക്കൂടാക്കി
വഴിയാധാര ജീവിയായ് നീ ഭൂലോകത്തെ സന്ദര്‍ശിച്ചു
3
എല്ലാവര്ക്കും നന്മ ചെയ്വാന്-എല്ലായ്പോഴും സഞ്ചരിച്ചു
എല്ലാടത്തും ദൈവസ്നേഹം-വെളിവാക്കി നീ മരണത്തോളം
4
സാത്താനെ നീ തോല്പ്പിച്ചവൻ സർവ്വായുധം കവർന്നല്ലോ
സാധുക്കൾക്ക് സങ്കേതമായ് ഭൂലോകത്തിൽ നീ മാത്രമെ
5
ദുഷ്ടന്മാരെ രക്ഷിപ്പാനും ദോഷം കൂടാതാക്കീടാനും
രക്ഷിതാവായ് ഇക്ഷിതിയില്‍-കാണപ്പെട്ട ദൈവം നീയേ
6
യഹൂദർക്കും റോമക്കാർക്കും പട്ടാളക്കാർ അല്ലാത്തോർക്കും
ഇഷ്ടം പോലെ എന്തും ചെയ്വാൻ കുഞ്ഞാടു പോൽ നിന്നല്ലോ നീ
7
ക്രൂശിന്മേല് നീ കൈകാല്‍കളില്‍-ആണി ഏറ്റു കരയുന്നേരം
നരകത്തിന്റെ തിരമാലയില്‍-നിന്നെല്ലാരേം രക്ഷിച്ചു നീ
8
മൂന്നാം നാളില്‍ കല്ലറയില്‍-നിന്നുത്ഥാനം ചെയ്തതിനാല്‍
മരണത്തിന്റെ പരിതാപങ്ങള് എന്നെന്നേക്കും നീങ്ങിപ്പോയി
9
പ്രിയ ശിഷ്യർ മദ്ധ്യത്തിൽ നിന്നുയർന്നു നീ സ്വർഗ്ഗത്തിലായ്
ശീഘ്രം വരാമെന്നല്ലോ നീ ഗലീല്യരോടുരച്ചത്
10
തേജസ്സിന്റെ കർത്താവേ എൻ പ്രാണ പ്രിയാ സർവസ്വമേ
വരിക എൻ സങ്കേതമേ വീണ്ടും വേഗം വന്നിടണേ