ആരാധനയ്‌ക്കു യോഗ്യനെ നിന്നെ ഞങ്ങള്‍

ആരാധനയ്‌ക്കു യോഗ്യനെ നിന്നെ ഞങ്ങള്‍ആരാധിച്ചീടുന്നിതാ (2)

ആഴിയും ഊഴിയും നിര്‍മ്മിച്ച നാഥനെ (2)

ആത്മാവിലാരാധിക്കും കര്‍ത്താവിനെ

നിത്യം സ്തുതിച്ചിടുന്നൂ (2) (ആരാധനയ്‌ക്കു..)

                        1

പാപത്താല്‍ നിറയപ്പെട്ട എന്നെ നിന്‍റെ

പാണിയാല്‍ പിടിച്ചെടുത്തു (2)

പാവനനിണം തന്നു

പാപത്തിന്‍ കറ പോക്കി (2)

രക്ഷിച്ചതാല്‍ നിന്നെ ഞാന്‍ എന്നാളും

ആത്മാവിലാരാധിക്കും (2) (ആരാധനയ്‌ക്കു..)

                        2

വാഗ്‌ദത്തം പോലെ നിന്‍റെ സന്നിധാനേ

നിന്‍മക്കള്‍ കൂടിടുമ്പോള്‍ (2)

മദ്ധ്യേവന്നനുഗ്രഹം ചെയ്‌തിടാമെന്നുര

ചെയ്‌തവന്‍ നീ മാത്രമാം നിന്നെ ഞങ്ങള്‍

ആത്മാവിലാരാധിക്കും (2) (ആരാധനയ്‌ക്കു..)

                        3

ആദിമനൂറ്റാണ്ടില്‍ നിന്‍ ദാസര്‍

മര്‍ക്കോസിന്‍ മാളികയില്‍ (2)

നിന്നാവിപകര്‍ന്നപോല്‍

നിന്‍ ദാസര്‍ മദ്ധ്യത്തില്‍ (2)

നിന്‍ ശക്തി അയച്ചിടുക

നിന്നെ ഞങ്ങള്‍ ആത്മാവിലാരാധിക്കും (2) (ആരാധനയ്‌ക്കു..)