ശുദ്ധര്‍ സ്തുതിക്കും വീടേ

ശുദ്ധര്‍ സ്തുതിക്കും വീടേദൈവ മക്കള്‍ക്കുള്ളാശ്രയമേ

പരിലസിക്കും സ്വര്‍ണ്ണത്തെരു വീഥിയില്‍

അതികുതുകാല്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ

വാനവരിന്‍ സ്തുതിനാദം

സദാ മുഴങ്ങും ശാലേമില്‍

എന്നു ഞന്‍ ചേര്‍ന്നീടുമോ - പരസുതനെ

എന്നു ഞാന്‍ ചേര്‍ന്നീടുമോ

                    1

മുത്തിനാല്‍ നിര്‍മ്മിതമായുള്ള

പന്ത്രണ്ടു ഗോപുരമേ

തവ മഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാന്‍

മമ കണ്‍കള്‍ പാരം കൊതിച്ചിടുന്നേ (വാനവരിന്‍ സ്തുതിനാദം...)

                    2

അന്ധതയില്ല നാടെ

ദൈവതേജസ്സാല്‍ മിന്നും വീടെ

തവ വിളക്കാം ദൈവത്തിന്‍ കുഞ്ഞാടിനെ അളവെന്യെ

പാടി സ്തുതിച്ചീടും ഞാന്‍ (വാനവരിന്‍ സ്തുതിനാദം...)

                    3

കഷ്ടതയില്ല നാടെ

ദൈവഭക്തരിന്‍ വിശ്രമമെ

പുകള്‍ പെരുകും പുത്തന്‍ യെരുശലെമേ

തിരുമാര്‍വില്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ (വാനവരിന്‍ സ്തുതിനാദം...)

                    4

ശുദ്ധവും ശുഭ്രവുമായുള്ള

ജീവജല നദിയില്‍

ഇരുകരയും - ജീവ വൃക്ഷഫലങ്ങള്‍

പരിലസിക്കും ദൈവത്തിനുദ്യാനമേ (വാനവരിന്‍ സ്തുതിനാദം...)

                    5

കര്‍ത്തൃ സിംഹാസനത്തിന്‍

ചുറ്റും വീണകള്‍ മീട്ടീടുന്ന

സുര വരരെ - ചേര്‍ന്നങ്ങു പാടിടുവാന്‍

മോദം പാരം വളരുന്നഹൊ (വാനവരിന്‍ സ്തുതിനാദം...)