സ്നേഹപൂര്‍ണ്ണ രക്ഷകാ, കേള്‍ക്കുകേ, കേള്‍ക്കുകേ

സ്നേഹപൂര്‍ണ്ണ രക്ഷകാ,

കേള്‍ക്കുകേ, കേള്‍ക്കുകേ

ബാലരെയും സര്‍വദാ

കടാക്ഷിക്കേണമേ.

ബാലനായ്‌ വളര്‍ന്നു നീ

ഭൂമിയില്‍, ഭൂമിയില്‍;

ജ്ഞാനത്തില്‍ മുതിര്‍ന്നു നീ

പിതാവിന്‍ കൃപയില്‍,

കര്‍ത്താവേ എന്‍ പാപം

കളഞ്ഞു നിന്‍ ഭാവം

എനിക്കു തരേണം;

നിന്‍ സ്വന്തം ആകും ഞാന്‍.

                1

നീ വളര്‍ന്നു ചന്തത്തില്‍

ബാലരാം ഞങ്ങളെ

ജ്ഞാന സ്നേഹപൂര്‍ത്തിയില്‍

വളര്‍ത്തി പോറ്റുകേ.

എന്നും നിന്‍ പിതാവു തന്‍

ഇഷ്ടത്തെ ചെയ്യുവാന്‍

നീ മുതിര്‍ന്ന പോലെ ഞാന്‍

സദാ പ്രയത്നിപ്പേന്‍ (കര്‍ത്താ..)

                2

നീ ഇരിക്കും സ്വര്‍ഗ്ഗത്തില്‍

എത്തുവാന്‍ ഞങ്ങളെ

നീ നടത്തുകൂഴിയില്‍

സദാ എന്‍ നാഥനേ,

അങ്ങു ചേര്‍ന്നു നിന്നെ ഞാന്‍

നിത്യവും, നിത്യവും

പ്രീതിപൂര്‍വ്വം കീര്‍ത്തിപ്പാന്‍

വിഭോ മുതിര്‍ന്നിടും (കര്‍ത്താ..)