മറുദിവസം മറിയമകന്‍ യറുശലേമില്‍ വരുന്നുണ്ടെന്നു

മറുദിവസം മറിയമകന്‍ യറുശലേമില്‍ വരുന്നുണ്ടെന്നുഅറിഞ്ഞു ബഹു ജനമവനെ എതിരേല്പാന്‍ പുറപ്പെട്ടുപോയ്

                                        1

ഈത്തപ്പന കുരുത്തോലകള്‍ ചേര്‍ത്തു കൈയില്‍ എതിരേറ്റു

ചീര്‍ത്തമോദം പൂണ്ടവനെ വാഴ്ത്തി മഹാനന്ദത്തോടെ

                                        2

മന്നവനാം ദാവീദിന്‍റെ നന്ദനനു ഹോശന്ന!

ഉന്നതങ്ങളില്‍ ഹോശന്നാ എന്നട്ടഹസിച്ചു ചൊല്ലി

                                        3

കര്‍ത്താവിന്‍റെ തിരുനാമത്തില്‍ വരും ഇസ്രയേലിന്‍ രാജാവു

വാഴ്ത്തപ്പെട്ടോ നാകയെമ്മു ആര്‍ത്തവര്‍ കീര്‍ത്തിച്ചീടിനാര്‍

                                        4

കഴുതക്കുട്ടി കണ്ടിട്ടേശു കയറിയതിനേലിരുന്നു

അരുതു ഭയം നിനക്കേതും പരമ സീയീന്‍ മലമകളേ

                                        5

കണ്ടാലും നിന്മഹിപന്‍ കഴുതക്കുട്ടിപ്പുറത്തു കേറി-

ക്കൊണ്ടു വരുന്നെന്നെഴുതീട്ടുണ്ടുപോല്‍ ന്വൃത്തിവന്നു

                                        6

പരമനോടു കൂടെ വന്ന പുരുഷാരം മുന്‍ നടന്നു

മരിച്ചവരില്‍ നിന്നവന്‍ ലാസറിനെ നാലം ദിന മുണര്‍ത്തി

                                        7

എന്നു സാഖിപകര്‍ന്നിരുന്നാരെന്നതു കേട്ടുടന്‍ ജനങ്ങള്‍

വന്നു മഹാനന്ദത്തോടെ മന്നവനെ എതിരേറ്റു

                                        8

അരിശം പൂണ്ടു പരീശര്‍ തമ്മില്‍ പറഞ്ഞു നമുക്കൊരു ഫലവും

വരുന്നില്ലെന്നു കണ്ടോ ലോകം അവനോടിതാ ചേര്‍ന്നു പോയി

                                        9

അഴകിയൊരു മണവാളനേ! കഴലിണയെ കരുതി വന്ന

അഴുകിയാളാം പുഴു വാമെന്നെ കഴുകി നിന്‍റെ കാന്തയാക്ക

From: Palm Sunday Songs

Album: ദിവ്യ ഹൃദയം

Lyrics: ബ്രദ. എം. ഇ. ചെറിയാന്‍ (എം. ഇ. സി.)