പുത്തന്‍ യെരുശലേമെ - ദിവ്യ ഭക്തര്‍ തന്നാലയമേ

പുത്തന്‍ യെരുശലേമെ ദിവ്യഭക്തര്‍ തന്നാലയമേ തവനിഴലില്‍

പാര്‍ത്തീടുവാനടിയന്‍ അനുദിനവും

കാംക്ഷിച്ചു പാര്‍ത്തിടുന്നെ

നിര്‍മ്മലമാം സുകൃതം തന്‍ പൊന്നൊളിയാര്‍ന്നമരുമിടം

കാംക്ഷിച്ചു പാര്‍ത്തിടുന്നെ പുരമതിനെ

കാംക്ഷിച്ചു പാര്‍ത്തിടുന്നെ

                    1

നിന്നടിസ്ഥാനങ്ങളൊ പ്രഭ

ചിന്തുന്ന രത്നങ്ങളാം ശബളനിറം

വിണ്ണിനു നല്‍കിടുന്നു നയനസുഖം

കാണ്മവര്‍ക്കേകിടുന്നു (നിര്‍മ്മലമാം..)

                    2

പന്ത്രണ്ടു ഗോപുരങ്ങള്‍-മുത്തു

പന്ത്രണ്ടു കൊണ്ടു തന്നെ മുദമരുളും

തങ്കമെ വീഥിപാര്‍ത്താല്‍- സ്ഫടികസമം

തങ്കവോര്‍ക്കാനന്ദമേ (നിര്‍മ്മലമാം..)

                    3

വേണ്ടാ വിളക്കവിടെ-സൂര്യ

ചന്ദ്രരൊ വേണ്ടൊട്ടുമെ പരമസുതന്‍

തന്നെയതിന്‍ വിളക്കു-പരമൊളിയാല്‍

ശോഭിച്ചിടുന്നീപ്പുരം (നിര്‍മ്മലമാം..)

                    4

അന്ധതയില്ലാനാടെ ദൈവ

തേജസ്സു തിങ്ങും വീടെ-തവ സവിധെ

വേഗത്തില്‍ വന്നു ചേരാന്‍

മമഹൃദയം ആശിച്ചു കാത്തിടുന്നെ (നിര്‍മ്മലമാം..)

                    5

സൌഖ്യമാണെന്നും നിന്നില്‍ ബഹു

ദുഃഖമാണല്ലോ മന്നില്‍ ഒരു പൊതുതും

മൃത്യുവിലങ്ങു വന്നാല്‍ കരുണയും

ക്രിസ്തുവിന്‍ നന്മ തന്നാല്‍ (നിര്‍മ്മലമാം..)

                    6

പൊന്നെരുശലേമമ്മെ

നിന്നെ സ്നെഹിക്കും മക്കള്‍ നമ്മെ

തിരുമടിയില്‍ ചേര്‍ത്തു കൊണ്ടാലും ചെമ്മെ

നിജതനയര്‍ക്കാലംബമായൊരമ്മെ (നിര്‍മ്മലമാം..)