അടവിതരുക്കളിന്നിടയില്‍

അടവിതരുക്കളിന്നിടയില്‍ 

ഒരു നാരകം എന്നവണ്ണം (2)

വിശുദ്ധരിന്‍ നടുവില്‍ക്കാണുന്നേ 

അതിശ്രേഷ്‌ഠനാമേശുവിനെ (2)

വാഴ്‌ത്തുമേ എന്‍റെ പ്രിയനെ 

ജീവകാലമെല്ലാം 

ഈ മരുയാത്രയില്‍ 

നന്ദിയോടെ ഞാന്‍ പാടിടുമേ (2)

                          1

പനിനീര്‍ പുഷ്പം ശാരോനിലവന്‍ 

താമരയുമേ താഴ്‌വരയില്‍ (2)

വിശുദ്ധരില്‍ അതിവിശുദ്ധനവന്‍ 

മാ- സൗന്ദര്യ സന്പൂര്‍ണ്ണനെ (2) (വാഴ്‌ത്തുമേ..)

                          2

പകര്‍ന്നതൈലം പോല്‍ നിന്‍ നാമം

പാരില്‍ സൗരഭ്യം വീശുന്നതാല്‍ (2)

പഴി ദുഷി നിന്ദ ഞെരുക്കങ്ങളില്‍ 

എന്നെ സുഗന്ധമായ് മാറ്റിടണേ (2) (വാഴ്‌ത്തുമേ..)

                          3

മന:ക്ലേശതരം‍ഗങ്ങളാല്‍ 

ദു:ഖസാഗരത്തില്‍ മുങ്ങുമ്പോള്‍ (2)

തിരുക്കരം നീട്ടി എടുത്തണച്ച് 

ഭയപ്പെടേണ്ട എന്നുരച്ചവനേ (2) (വാഴ്‌ത്തുമേ..)

                          4

തിരുഹിതമിഹെ തികച്ചിടുവാന്‍ 

ഇതാ ഞാനിപ്പോള്‍ വന്നിടുന്നേ (2) 

എന്‍റെ വേലയെ തികച്ചും‍കൊണ്ടു 

നിന്‍റെ മുന്‍പില്‍ ഞാന്‍ നിന്നിടുവാന്‍ (2) (വാഴ്‌ത്തുമേ..)