വരുവിന്‍ നാം യാഹോവായ്ക്കു പാടുക

വരുവിന്‍ നാം യാഹോവായ്ക്കു പാടുക-രക്ഷ 

തരുന്ന ജീവപാറയ്ക്കാര്‍ത്തീടുക

തിരുമുന്‍പില്‍ സ്തുതിയോടാ-ദരവായ് ചെന്നു നാമെല്ലാ-

വരും സന്കീര്‍ത്തനങ്ങളോ-ടൊരുമിച്ചാര്‍ത്തു ഘോഷിക്ക-

                                1

യാഹോവയായവാന്‍ മഹാ ദൈവം-അവന്‍ 

സകല ദേവകള്‍ക്കും മേല്‍ രാജന്‍ 

മഹിമയിന്‍ താണിടങ്ങളവന്‍റെ-കയ്യില്‍ 

മഹിധരോന്നതങ്ങളും-തന്‍റെ

മഹോദധിയുമവന്‍റെ-വകയാകുന്നു താനതു

പടച്ചിതു‌ കരയെയും-മഹാന്‍ കൈകള്‍ മെനഞ്ഞതു‌ - (വരു..)

                                2

വരുവിന്‍ നാം തൊഴുതു വന്ദിക്കുക-ദേവ 

തിരുമുന്‍ ചെന്നു നാം മുട്ടുകുത്തുക 

പരന്‍ നമ്മെ പടച്ചവനാകയാല്‍-തന്നേ

പരമന്‍ നമ്മുടെ ദേവനാകുന്നു 

കരുത്തന്‍ മേച്ചിലില്‍ ജനം-കരത്തിന്നാടുകള്‍ നാം തന്‍ 

സ്വരത്തെ നിങ്ങളിങ്ങനു-സ്വരത്തോടിന്നു കേള്‍ക്കുവിന്‍ - (വരു..)

                                3

പൊരുള്‍ വിവാദമാം മേരിബായിലും-അര്‍ത്ഥം

പരീക്ഷയാകുന്ന മസ്സാനാളിലെ 

മരുഭൂവിന്കലുമെന്നപോലവെ-നിങ്ങള്‍ 

കഠിനമാക്കരുതുള്ളമന്നെന്‍റെ

കരത്തിന്‍ വന്‍പ്രവൃത്തികള്‍-മരിച്ച നിങ്ങളിന്നച്ഛര്‍ 

ദരിശിച്ചാറെയുമെന്നെ-പരീക്ഷിച്ചങ്ങു ശോധിച്ചു - (വരു..)

                                4

എനിക്കു നാല്പതാണ്ടാവംശത്തോടു-രസം 

ജനിച്ചില്ലായവരുള്ളില്‍ തെറ്റുന്ന 

ജനവുമെന്‍ വഴിയറിയാത്തോരു-മെന്നു 

മൊഴിഞ്ഞെന്‍ സ്വസ്തതയിങ്കലായവര്‍

അണഞ്ഞുള്‍പുകയില്ലെന്നു-ചിനത്തോടാണയിട്ടു ഞാന്‍ 

ദിനമെന്നും ത്രിയേകനെ-വണങ്ങി വാഴ്ത്തിടാമാമേന്‍ - (വരു..)