നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യസമ്പത്തേശുവേ

നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യസമ്പത്തേശുവേനീയല്ലാതില്ല ഭൂവില്‍ ആഗ്രഹിപ്പാനാരുമേ (നീയല്ലോ..)

                                1

നീയല്ലോ ഞങ്ങള്‍ക്കായി മന്നിടത്തില്‍ വന്നതും

നീചരാം ഞങ്ങളുടെ പാപമെല്ലാമേറ്റതും (നീയല്ലോ..)

                                2

കാല്‍വരി മലമുകളേറി നീ ഞങ്ങള്‍ക്കായി

കാല്‍കരം ചേര്‍ന്നു തൂങ്ങി മരിച്ചുയിരേകിയ (നീയല്ലോ..)

                                3

അന്നന്നു ഞങ്ങള്‍ക്കുള്ളതെല്ലാം തന്നു പോറ്റുന്നോന്‍

ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവന്‍ (നീയല്ലോ..)

                                4

ജനകനുടെ വലമമര്‍ന്നു നീ ഞങ്ങള്‍ക്കായ്‌

ദിനംപ്രതി പക്ഷവാദം ചെയ്തു ജീവിച്ചീടുന്ന (നീയല്ലോ..)

                                5

ലോകത്തില്‍ ഞങ്ങള്‍ക്കുള്ളതെല്ലാം നഷ്ടമാകിലും

ലോകക്കാര്‍ നിത്യം ദുഷിച്ചീടിലും പൊന്നേശുവേ (നീയല്ലോ..)

                                6

നിത്യ ജീവമൊഴികള്‍ നിന്നിലുണ്ടു പരനേ

നിന്നെ വിട്ടിട്ടടിയങ്ങള്‍ എങ്ങുപോയി വസിക്കും (നീയല്ലോ..)