സത്തായ്‌ നിഷ്ക്കളമായ്‌ നിജസാമ്യമകന്നതുമായ്

സത്തായ്‌ നിഷ്ക്കളമായ്‌ നിജസാമ്യമകന്നതുമായ്

ചിത്തായ്, ആനന്ദമായ് വിലസുന്നൊരു മുപ്പൊരുളേ!

മത്താതാ! വഴിയേതഘം നീങ്ങി ഞാന്‍ മോക്ഷപദം

എത്താന്‍ നീയൊഴികെ തുണയാരെനിക്കാരോ ബന്ധു!

                                1

എന്മേലുള്ളലിഞ്ഞു ജീവനേകി രക്ഷിച്ചതിന്നായ്‌

നന്മ ഞാന്‍ പകരം തരാനിങ്ങെനിക്കൊന്നുമില്ലേ;

ചുമ്മാ കാത്തുകൊള്‍ക എന്നെ ഭദ്രമായന്ത്യം വരെ

അമ്മേ! നീയൊഴികെ തുണയാരെനിക്കാരോ ബന്ധു?

                                2

ദുരിതപ്പെരുങ്കടലില്‍ താണ ഞങ്ങള്‍ക്കു ജീവനൌക

ധരയില്‍ വന്ന ഭവാന്‍ തന്നെ, എങ്കിലും അന്ധനായ്‌ ഞാന്‍

അരുതായ്‌ പിടിച്ചുകൊള്‍വാന്‍ എങ്കല്‍ നിന്‍ പിടി നീ വിടൊല്ല

അരചാ! നീയൊഴികെ തുണയാരെനിക്കാരോ ബന്ധു?

                                3

ഭ്രാതാ, മാതാ, ഗുരു, ധനം, ബന്ധുമിത്രാദികളും

നീതാന്‍; എന്‍റെ നാഥാ! ഗതി വേറെനിക്കില്ല നൂനം;

ഏതേതും ഹസിക്കും ലോകത്തോടെനിക്കെന്തുബന്ധം?

താതാ! നീയൊഴികെ തുണയാരെനിക്കാരോ ബന്ധു?