ദൂരെ നിന്നും ദൂരെ..ദൂരെ..നിന്നും മരുഭൂവിന്‍ വഴികളിലൂടെ..

ദൂരെ നിന്നും ദൂരെ..ദൂരെ..നിന്നും മരുഭൂവിന്‍ വഴികളിലൂടെ..ഒരു കാലിത്തൊഴുത്തു തേടി..മൂന്നു രാജക്കന്മാരെത്തി.(2)

വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു...(2)

മാലാഖമാരവര്‍ വാനവീഥികളില്‍ സ്തുതിഗീതങ്ങള്‍ പാടി.(2)

                              1

മഞ്ഞിന്‍ തുള്ളികള്‍ തഴുകിയുറങ്ങും ബേത്ലഹേമിന്‍ വഴികളിലൂടെ(2)

ഒരു പുല്‍ക്കുടില്‍ തേടി..ദേവസുതനെ തേടി ഇടയന്മാരുമണഞ്ഞല്ലോ..

അവര്‍ കാലിത്തൊഴുത്തു കണ്ടു അവര്‍ സ്വര്‍ഗ്ഗീയ ഗാനം കേട്ടു(2)

മരിയാസുതനായ്‌ പുല്‍ക്കൂട്ടില്‍ മരുവും മിശിഹാനാഥനെ കണ്ടു(2) - (ദൂരെ നിന്നും ദൂരെ..)

                              2

വെള്ളിനിലാവിന്‍ കുളിരലയില്‍ നീരാടിയെത്തിയ രാക്കുയിലുകള്‍ (2)

നവ സ്വരമഞ്ചരിയില്‍ ഒരു മനസ്സോടെ നാഥനെ വാഴ്ത്തി പാടുന്നു..

വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു...(2)

മാലാഖമാരവര്‍ വാനവീഥികളില്‍ സ്തുതിഗീതങ്ങള്‍ പാടി.(2) - (ദൂരെ നിന്നും ദൂരെ..)